ന്യൂഡൽഹി: രാജ്യത്തെ നാവികസേനയ്‌ക്ക് കരുത്തു പകരാൻ ഭാരത് ഹെവി ഇലക്ട്രിക്‌സുമായി 2956 കോടി രൂപയുടെ കരാർ ഉറപ്പിച്ച് പ്രതിരോധ മന്ത്രാലയം. റാപ്പിഡ് ഗൺ മൗണ്ടുകളും (srgm) അനുബന്ധ സാമഗ്രികളും വാങ്ങാനാണ് കാരാർ.
നാവികസേന പുതുതായി നിർമ്മിച്ച കപ്പലുകളിൽ സ്ഥാപിക്കുന്നതിനായാണ് srgm ആയുധങ്ങൾ നിർമ്മിച്ചെടുക്കുന്നത്. മിസൈലുകൾക്കെതിരെയും, ഒന്നിലധികം ഭാഗങ്ങളിൽ നിന്നുള്ള ശത്രുക്കളുടെ ഭീഷണികളെ പ്രതിരോധിക്കാനും ഇവയ്‌ക്ക് സാധിക്കും. ഫയറിഗിലെ കൃത്യത ഉറപ്പ് നൽകുന്ന ഇവ എത് സാഹചര്യത്തിലും പ്രതിരോധമേഖലയ്‌ക്ക് നൽകാൻ പോകുന്ന സ്ഥിരത ചെറുതല്ല .
16 സൂപ്പർ മൗണ്ട് ഗൺ റാപ്പിഡുകൾ വാങ്ങാനുള്ള വാങ്ങാനുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം പ്രതിരോധമന്ത്രാലയം നൽകിയത്.ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെ ഹരിദ്വാർ പ്ലാന്റിലാണ് ആയുധങ്ങൾ ഒരുങ്ങുന്നത്.മികച്ച സ്ഥിരത ഉറപ്പ് നൽകാനുള്ള ഇതിന്റെ ന്റെ ശേഷി കണക്കിലെടുത്ത് 2021ലും നിർമ്മാണ ഉത്തരവ് നൽകിയിരുന്നു.
ആത്മനിർഭർ ഭാരതിന് വലിയ സാധ്യതയാണ് നിർമ്മാണത്തിലൂടെ bhel തുറന്നിടുന്നത്. ഈ പദ്ധതി കൊണ്ട് അഞ്ച് വർഷം കൊണ്ട് രണ്ടര ലക്ഷത്തിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ വ്യവസായ മേഖലയ്‌ക്കും തൊഴിൽ മേഖലയ്‌ക്കും വലിയ പിന്തുണയാണ് ഈ പദ്ധതി വഴി ലഭിക്കുകയെന്നും ഇവർ പറയുന്നു. നാളിതുവരെയുള്ള ചരിത്രത്തിൽ ഇറക്കുമതിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു നീങ്ങിയിരുന്ന നമ്മുടെ പ്രതിരോധമേഖലയ്‌ക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ലഭിച്ച ഉണർവ്വ് വളരെ വലുതാണ് എന്നാണ് മേഖലയിൽ വിദഗ്ദർ ഒന്നടങ്കം പറയുന്നത്.















