ഇറ്റാനഗർ: രണ്ടാം ലോകമഹായുദ്ധത്തിൽ അരുണാചൽ പ്രദേശിൽ തകർന്നു വീണിരുന്ന അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ സൂക്ഷിക്കുന്ന പാസിഘട്ടിലെ ‘ഹംപ്’ മ്യൂസിയം ഉദ്ഘാടനം ചെയ്ത് ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗാർസെറ്റി. അരുണാചൽപ്രദേശിൽ ഇത്തരമൊരു മ്യൂസിയം നിർമ്മിച്ചതിന് ഇന്ത്യാ ഗവൺമെന്റിനും അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡുവിനും അദ്ദേഹം നന്ദി അറിയിച്ചു. മറ്റ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഇന്ത്യൻ അതിർത്തികളോട് തനിക്ക് ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
” ഇന്ത്യ എപ്പോഴും പ്രചോദിപ്പിക്കുന്നു! ഇവിടുത്തെ ആതിഥ്യമര്യാദയും പ്രകൃതി സൗന്ദര്യവും രുചികരമായ ഭക്ഷണവും ആസ്വദിച്ചു. അരുണാചൽപ്രദേശിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ മലനിരകളുടെ നാട്ടിലേക്ക് തിരിച്ചെത്താതിരിക്കാൻ സാധിക്കില്ല” – എറിക് ഗാർസെറ്റി കുറിച്ചു.
India inspires! Enjoyed some of #ArunachalPradesh’s famous hospitality and extraordinary scenery with delicious food and good company in Pasighat. So much to learn about in Arunachal Pradesh. Can’t wait to return to the “Land of the Dawn-lit Mountains.” #USIndiaTogether… pic.twitter.com/r6pVd47fLn
— U.S. Ambassador Eric Garcetti (@USAmbIndia) November 29, 2023
“>
രണ്ടാം ലോകമഹായുദ്ധ കാലത്ത് 650-ഓളം വിമാനങ്ങൾ അരുണാചൽപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ തകർന്നതായി കണക്കാക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ വ്യോമസേന അംഗങ്ങളുടെ സ്മരണയ്‌ക്കായി മ്യൂസിയം തീർത്ത ഇന്ത്യാഗവൺമെന്റിനും പേമകണ്ഡുവിനും ഗാർസെറ്റി നന്ദി അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ പ്രതീകമായി ഈ മ്യൂസിയം മാറുമെന്നും അദ്ദേഹം പറഞ്ഞു.