എറണാകുളം: നവകേരള സദസിനായി സുവോളജിക്കൽ പാർക്ക് അനുവദിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. സുവോളജികൾ പാർക്കിന്റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ശബ്ദ നിയന്ത്രണമുണ്ടെന്നും മൈക്കുൾപ്പെടെ ഉപയോഗിക്കുന്നതിന് മാർഗനിർദ്ദേശം ഇറക്കിയിട്ടുണ്ടെന്നും പാർക്ക് ഡയറക്ടർ കീർത്തി ഐഎഫ്എസ് ഹൈക്കോടതിയെ അറിയിച്ചു.
സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതി പരിശോധിച്ചു. തുടര്‍ന്ന് പാർക്കിൽ നവകേരള സദസ് അനുവദിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. കോടതി അനുവദിക്കില്ലെങ്കിൽ നവകേരള സദസിന്റെ വേദി മാറ്റുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
24 പക്ഷികളും രണ്ട് കടുവയുമാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലുള്ളത്. സംരക്ഷിത മേഖലയിലാണ് അവയെ പാർപ്പിച്ചിരിക്കുന്നത്. പരിപാടി നടക്കുന്നത് പാർക്കിംഗ് ഏരിയയിലാണെന്നും പാർക്ക് ഡയറക്ടർ ഹൈക്കോടതിയിൽ വ്യക്തമാക്കി.