പത്തനംതിട്ട : പൊന്നു പതിനെട്ടാം പടി പതിനെട്ട് തവണ ചവിട്ടാൻ ഭാഗ്യം കിട്ടുക . അത്തരമൊരു സുകൃതമാണ് പത്തുവയസുകാരി തീർത്ഥയ്ക്ക് ലഭിച്ചത് . ആലപ്പുഴ കുട്ടനാട് വേഴപ്ര സ്വദേശി സന്തോഷിന്റെയും സ്മിതയുടെയും ഏക മകളാണ് തീര്‍ത്ഥ. കൊവിഡിന് ശേഷമാണ് തുടര്‍ച്ചയായി അച്ഛന് സന്തോഷിനും മുത്തച്ഛന് വിശ്വനാഥ കൈമളിനുമൊപ്പം ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്തിതുടങ്ങിയത്. ഇപ്പോൾ പതിനെട്ട് തവണയായി ദർശനം.
ചില മാസങ്ങളിൽ ദർശനം നടത്താൻ സാധിച്ചില്ലെന്നതൊഴിച്ചാൽ ബാക്കി കഴിയുന്ന എല്ലാ മാസങ്ങളിലും ദർശനം നടത്താൻ എത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് കെട്ട് നിറച്ചാണ് തീര്‍ത്ഥ ശബരീശ സന്നിധിയിലേക്ക് എത്തിയിരുന്നത്.
കഴിഞ്ഞ ദിവസം 18ാംമത് മല ചവിട്ടിയാണ് തീര്‍ത്ഥ ശബരീശ ദര്‍ശനം നടത്തിയത്. ആചാരത്തിന്റെ ഭാഗമായി അയ്യപ്പ സന്നിധിയില്‍ തീര്‍ത്ഥ തെങ്ങ് സമര്‍പ്പിച്ചു. ഇനി 50 വയസിന് ശേഷം ശബരീശനെ കാണാന്‍ വരുമെന്നും, അതുവരെ അയ്യപ്പന്റെ രൂപം മായാതെ മനസിലുണ്ടാവുമെന്നും തീർത്ഥ പറയുന്നു.