നയ്റോബി : ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈഫയെ വധിച്ച് മാലി സായുധസേന . ഹിഗ്ഗോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അബു ഹുസൈഫ, ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ കമാൻഡറായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്യൺ ഡോളർ വരെ പാരിതോഷികം നൽകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രഖ്യാപിച്ചിരുന്നു.
മൊറോക്കൻ വംശജനായ ഹുസൈഫ 2017 ൽ നൈജറിൽ നാലു യുഎസ് സൈനികർ അടക്കം കൊല്ലപ്പെട്ട ആക്രമണങ്ങളിലെ സൂത്രധാരനാണ് .മാലി, ബുർക്കിന ഫാസോ, നൈജർ എന്നീ രാജ്യങ്ങൾ വിമത ഗ്രൂപ്പുകളെ നേരിടാൻ സംയുക്ത സേന രൂപീകരിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഐ എസ് നേതാവിന്റെ കൊലപാതകം. മൂന്ന് പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ ഇസ്ലാമിക് സ്റ്റേറ്റുമായും അൽ-ഖ്വയ്ദയുമായും ബന്ധമുള്ള ഗ്രൂപ്പുകളോട് നിരന്തരം പോരാടുകയാണ്.
മാലിയുടെ വടക്കൻ മേഖലയിൽ വച്ചാണ് അബു ഹുസൈഫയെ കൊലപ്പെടുത്തിയതെന്ന് ടുവാരെഗ് സായുധ സംഘത്തിന്റെ നേതാവ് മൂസ അഗ് അചരടൗമാൻ പറഞ്ഞു.