ന്യൂഡൽഹി: ഡീപ് ഫേക്ക് വിഡിയോയിൽ പെട്ട് രത്തൻ ടാറ്റയും. തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അദ്ദേഹം. സമൂഹമാദ്ധ്യമങ്ങളിലാണ് രത്തൻ ടാറ്റയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിക്കുന്നത്. നഷ്ട സാധ്യതയില്ലാത്തതും 100 ശതമാനം ഉറപ്പ് തരുന്നതുമായ നിക്ഷേപങ്ങളെ കുറിച്ച് രത്തൻ ടാറ്റ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. എന്നാൽ ആ ഇന്റർവ്യൂ എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും ആരും വഞ്ചിതരാവരുതെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ടാറ്റ.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ടാറ്റ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോന അഗർവാൾ എന്ന പേജിൽ നിന്നുമുള്ള വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. നിരവധി ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പല പ്രമുഖ വ്യക്തികളും ഡീപ് ഫേക്ക് വീഡിയോകളുടെ ഇരകളാകുന്നുണ്ട്.