ലക്നൗ : ക്ഷേത്രം തകർത്ത് പള്ളി പണിയുന്നതിനെ അംഗീകരിക്കുന്നവരല്ല മുസ്ലീങ്ങളെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് ദേശീയ അധ്യക്ഷൻ മൗലാന അർഷാദ് മദനി . അയോധ്യയിൽ ക്ഷേത്രം തകർത്ത് പണിയുന്ന പള്ളി ഇസ്ലാമിന് സ്വീകാര്യമല്ല . അയോധ്യയിൽ ക്ഷേത്രം തകർത്ത് പള്ളി പണിതിട്ടില്ലെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞു, എന്നാൽ ഇപ്പോൾ മസ്ജിദ് നിന്നയിടത്ത് ക്ഷേത്രം പണിയുകയാണ് – അർഷാദ് മദനി പറഞ്ഞു.
ക്ഷേത്രം പൊളിച്ച് പള്ളി പണിതത് ബാബറാണെന്നാണ് ഇതുവരെ ആളുകൾ പറയാറുണ്ടായിരുന്നത് . എന്നാൽ ഇനി അത് മാറ്റി പറയുമെന്നും അർഷാദ് മദനി പറഞ്ഞു. ഞങ്ങൾ കഴിഞ്ഞ 50 വർഷമായി പോരാടുകയാണ് . ക്ഷേത്രം തകർത്ത് പള്ളി പണിതാൽ ഞങ്ങൾ അംഗീകരിക്കില്ല.അടിമത്തത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതായിരുന്നു ജമിയത്ത് ഉലമയുടെ ലക്ഷ്യം. വർഗീയതയിൽ നിന്ന് രാജ്യത്തെ എങ്ങനെ രക്ഷിക്കാം എന്നതിനോടൊപ്പം രാജ്യത്തിന്റെയും മുസ്ലീങ്ങളുടെയും പ്രശ്നത്തിലാണ് ഞങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്. സ്‌നേഹവും വാത്സല്യവും പരസ്പര സാഹോദര്യവും നിലനിറുത്തുക എന്നതാണ് ഇസ്ലാമിന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.