2023-ലെ ഏകദിന ലോകകപ്പിൽ മികച്ച ഫോമായിരുന്നു വിരാട് കോലി. ലോകകപ്പ് ചരിത്രത്തിൽ ഒരു പതിപ്പിൽ 700 റൺസിലധികം നേടുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടവും കോലി സ്വന്തമാക്കി. ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നമനായിരുന്ന താരം 11 മത്സരങ്ങളിൽ നിന്നായി മൂന്നു സെഞ്ച്വറിയും ആറ് അർദ്ധ സെഞ്ച്വറിയും അടക്കം 95.62 ശരാശരിയിൽ 765 റൺസാണ് താരം നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ കോലി സെഞ്ച്വറി നേടിയതിൽ വിചിത്ര വാദവുമായി മുൻ പാക് താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തിയിരുന്നു. പിന്നാലെ, സ്വർത്ഥതയെന്ന് കോലിയെ വിമർശിച്ച് നിരവധിപ്പോണ് രംഗത്തുവന്നത്.
‘വിരാട് കോഹ്ലിയുടെ ബാറ്റിംഗിൽ ഞാൻ സ്വാർത്ഥത കണ്ടു, ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് കോലി ഇങ്ങനെ ചെയ്യുന്നത്. 49-ാം ഓവറിൽ, സെഞ്ച്വറി കുറിക്കാനായി അദ്ദേഹം സിംഗിൾ എടുക്കാൻ നോക്കി, ടീം സ്‌കോർ ഉയർത്തുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം.’ ടോപ്പ് ക്രിക്കറ്റ് അനാലിസിസ് ഷോയിൽ മുഹമ്മദ് ഹഫീസ് പറഞ്ഞു.
ഇതിന് മറുപടി നൽകിയത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ്. കോലിയെ സ്വാർത്ഥനെന്ന് വിളിക്കുന്നവർക്ക് അദ്ദേഹത്തോട് അസൂയയാണ്. എന്റെ കരിയറിൽ ഇതെല്ലാം നേരിട്ടിട്ടുണ്ട്. മികച്ച റൺസ് നേടുമ്പോഴുള്ള മറ്റുള്ളവരുടെ കണ്ണുകടിയാണിത്. -ബ്രയാൻ ലാറ സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു .















