സിംബാബ്വെ ഓൾറൗണ്ടർ സിക്കന്ദർ റാസയെ വിലക്കി ഐസിസി. അയർലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ അതിരുകടന്ന ആഘോഷ പ്രകടനത്തിന്റെ പേരിലാണ് താരത്തെ രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്കിയത്.
ആദ്യ ടി20യിൽ അവസാന ബോൾ ത്രില്ലറിൽ സിക്കന്ദർ റാസയുടെ ഓൾറൗണ്ടർ മികവിലാണ് സിംബാബ്വെ വിജയം നേടിയത്. ഇതിന് പിന്നാലെ നടന്ന ആഘോഷ പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. ലെവൽ 1 കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ റാസയ്‌ക്ക് കളിക്കാനാകില്ല. സിംബാബ്വെയ നയിച്ചതും റാസയായിരുന്നു.
ഐറിഷ് താരങ്ങളായ കർട്ടിസ് കാംഫെർ, ജോഷ് ലിറ്റിൽ എന്നിവർക്ക് പിഴ ശിക്ഷയും നൽകിയിട്ടുണ്ട്. ഒരു ഡീമെറിറ്റ് പോയിന്റും 15ശതമാനം മാച്ച് ഫീയുമാണ് പിഴ. റാസയ്‌ക്ക് 50 ശതമാനം മാച്ച് ഫീയും രണ്ട് ഡീ മെറിറ്റ് പോയിന്റുമാണ് ശിക്ഷ. എല്ലാവരു കുറ്റം സമ്മതിച്ചതായി ഐസിസി വ്യക്തമാക്കി.