ന്യൂഡൽ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹേയ്തം ബിൻ താരിഖ് ഈ മാസം 16 ന് ഇന്ത്യ സന്ദർശിക്കും. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പമായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം.
സുൽത്താൻ ഹേയ്തം ബിൻ താരിഖിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാകുമിത്. ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരം ഭാരതം സന്ദർശിക്കുന്ന സുൽത്താനെ നരേന്ദ്ര മോദിയും ദ്രൗപതി മുർമ്മുവും ചേർന്ന് രാഷ്‌ട്രപതി ഭവനിൽ സ്വീകരിക്കും. ശേഷം രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒമാൻ ഭരണാധികാരി ഉഭയകക്ഷി ചർച്ച നടത്തും
ഇരു രാജ്യങ്ങളടെയും സമഗ്രമായ പുരോഗതിയും പ്രാദേശിക സുസ്ഥിരതയും ഉറപ്പാക്കുന്നതിനായിരിക്കും ചർച്ചയിൽമുൻതൂക്കം നൽകുക. എന്നാണ് ഔദ്യോഗിക വിവരം.നൂറ്റാണ്ടുകളുടെ പഴക്കമാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിനുള്ളത്. ദീർഘ നാളത്തെ പരസ്പര വിശ്വാസത്തിന്റെയും ധാരണയുടെയും നയതന്ത്ര ബന്ധത്തിന്റെയും ഫലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ഏറെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.















