ഇസ്ലാമാബാദ് : പാകിസ്താൻ സൈനിക താവളത്തിന് നേരെ ആക്രമണം. ബോംബ് സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു . തെഹ്രീകെ ജിഹാദ് പാകിസ്താൻ ഭീകരർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗോത്രമേഖലയുടെ അരികിലുള്ള ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആക്രമണമുണ്ടായത് .
തീവ്രവാദികൾ ആദ്യം ട്രക്ക് അതിർത്തി മതിലിലേക്ക് ഇടിച്ചുകയറ്റുകയും മറ്റുള്ളവർ തോക്കുകൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഉള്ളിൽ സൂക്ഷിച്ചിരുന്ന സൈനിക വെടിക്കോപ്പുകളും പൊട്ടിത്തെറിച്ചതായാണ് സൂചന .എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. രാത്രി 2:30 ഓടെയാണ് ആക്രമണം നടന്നത് .
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സിവിൽ ഡ്രെസ്സിൽ ഉറങ്ങുകയായിരുന്നു . ഇത്തരമൊരു സാഹചര്യത്തിൽ ഇവർ പാക് സൈനികരാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.കഴിഞ്ഞ മാസവും പാകിസ്താനിൽ ഭീകരാക്രമണം നടന്നിരുന്നു . ആ സമയത്ത്, ഭീകരർ മിയാവാലി വ്യോമതാവളം ലക്ഷ്യമിട്ടിരുന്നു . മൂന്ന് യുദ്ധവിമാനങ്ങളും ഭീകരർ തകർത്തു. അതിനുമുമ്പ്, ബലൂച് സൈന്യവും പാക് സൈന്യത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും 14 പാക് സൈനികരെ വധിക്കുകയും ചെയ്തിരുന്നു.