ന്യൂഡൽഹി: അതിർത്തി കാക്കുന്ന സൈന്യത്തിന് കരുത്ത് പകരാൻ 70,000 സിഗ് സോവർ റെെഫിളുകൾ കൂടി. ചൈനീസ്, പാക് അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്കായി റൈഫിളുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം അനുമതി നൽകി.
അടുത്തിടെ നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് അമേരിക്കയിൽ നിന്ന് സിഗ് സോവർ റൈഫിളുകൾ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സൈനികർക്ക് കരുത്തേകാൻ റൈഫിളുകൾക്ക് കഴിയും. സുപ്രധാന ഓപ്പറേഷനുകളിൽ ഇവ ബൃഹത് സ്ഥാനം വഹിക്കും.
രണ്ട് വർഷം മുൻപാണ് അമേരിക്കൻ സിഗ് സോവർ അറ്റാക്ക് റൈഫിളുകളുടെ ആദ്യ ബാച്ച് സൈന്യത്തിന്റെ ഭാഗമായത്. എല്ലാ പ്രവർത്തനങ്ങളിലും ഫലപ്രദമായി ഇവ ഉപയോഗിച്ചുവരുന്നുണ്ട്. ഇതിന് പിന്നാലെ 72,000 റൈഫിളുകൾ വാങ്ങുന്നതിനായി 700 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പുവെച്ചിരുന്നു.