ഫിഫയുടെ മികച്ച പുരുഷതാരത്തെ കണ്ടെത്താനുള്ള അന്തിമ പട്ടികയായി. മൂന്ന് താരങ്ങളാണ് അന്തിമ പട്ടികയടിൽ ഇടം പിടിച്ചത്. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി, ഫ്രാൻസിന്റെ യുവതാരം കിലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാളണ്ട് എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ.
ഏട്ടാം തവണയും ബാലണ് ഡി ഓർ പുരസ്‌കാരത്തിന് അർഹനായ ഫുട്‌ബോൾ ഇതിഹാസം മെസിയാണ് ഇത്തവണയും മികച്ച താരമാകാനുള്ള സാധ്യത. ഇത്തവണത്തെ യുവേഫയുടെ മികച്ച താരത്തിനുളള പുരസ്‌കാരം നേടിയ ഹാളണ്ടിനും മികച്ച സാധ്യതയാണുള്ളത്. മികച്ച പുരുഷ താരത്തെ കണ്ടെത്താൻ കഴിഞ്ഞ ലോകകപ്പിലെ പ്രകടനം പരിഗണിക്കില്ല.
2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് വരെയുള്ള പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ലണ്ടനിൽ ജനുവരി 15ന് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക. 12 പേരിൽനിന്നാണ് അന്തിമ പട്ടകിയിലേക്കുള്ള മൂന്നുപേരെ തിരഞ്ഞെടുത്തത്. വനിതാ താരങ്ങളുടെ പട്ടികയിൽ ഐറ്റാന ബോൺമാറ്റി, ജെന്നി ഹെർമാസോ, ലിൻഡ കെയ്‌സെഡോ എന്നിവരാണ് ഇടംപിടിച്ചത്.