തൃശൂർ: കഴിഞ്ഞ മാസം ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി ലഭിച്ചത് 5.40 കോടി രൂപ. 2.165 കിലോ ഗ്രാം സ്വർണ്ണവും, 26.600 കിലോഗ്രാം വെള്ളിയും ലഭിച്ചു. 2000-ന്റെ 31 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 26 കറൻസിയും അഞ്ഞൂറിന്റെ 49 കറൻസിയും ഭണ്ഡാരങ്ങളിൽ നിന്നും ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
സ്ഥിരം ഭണ്ഡാര വരവിന് പുറമേ ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ- ഭണ്ഡാരം വരവായി 2.60 ലക്ഷം രൂപയും ലഭിച്ചു. എസ്ഐബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണൽ ചുമതല. കഴിഞ്ഞ മാസം ഭണ്ഡാര വരവായി 5.32 കോടി രൂപയാണ് ലഭിച്ചത്.