ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി. ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടന്നതായി പ്രധാനമന്ത്രി പറഞ്ഞു. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് പറഞ്ഞത്. ഇസ്രായേൽ – ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇരുനേതാക്കളുടെയും സംഭാഷണത്തെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
സമുദ്രാതിർത്തിയിലെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പങ്കുവെച്ചതായും നരേന്ദ്രമോദി പറഞ്ഞു. ഇസ്രായേൽ-ഹമാസ് പ്രതിസന്ധിയും ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഭാഗമായെന്നും വിഷയത്തിലെ ഭാരതത്തിന്റെ നിലപാട് ഉയർത്തിക്കാട്ടിയെന്നും നരേന്ദ്രമോദി പറഞ്ഞു.
പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഭാരതം നേരത്തേ തന്നെ നിലപാട് സ്വീകരിച്ചിരുന്നു. ദുരിതബാധിതരായവർക്ക് മാനുഷിക പരിഗണന നൽകണമെന്നും ഇത് കണക്കിലെടുത്ത് മേഖലയിൽ സ്ഥിരത കൊണ്ടുവരണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഫോൺ സംഭാഷണത്തിൽ ഇത് വീണ്ടും അടിവരയിട്ട് പറഞ്ഞതായും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
Had a productive exchange of views with PM @netanyahu on the ongoing Israel-Hamas conflict, including shared concerns on the safety of maritime traffic. Highlighted India’s consistent stand in favour of early restoration of peace & stability in the region with continued…
— Narendra Modi (@narendramodi) December 19, 2023