കഴിഞ്ഞ വർഷം ഡിസംബർ 30നായിരുന്നു പന്തിന്റെ കരിയർ തന്നെ തുലാസിലാക്കിയ കാറപകടം. ഒരുവർഷത്തോളമാകുന്നു താരം ഏതെങ്കിലും തലത്തിൽ ക്രിക്കറ്റ് കളിക്കാനിറങ്ങിയിട്ട്. താരം ഉടനെ ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇന്നലെ ഡൽഹിയുടെ ലേലം വിളിയിലും പന്ത് പങ്കാളിയായിരുന്നു.
അതേസമയം തനിക്കുണ്ടായ അപകടത്തെപ്പറ്റി വിവരിക്കുകയാണ് താരം. തനിക്കുണ്ടായ അപകടത്തെക്കുറിച്ചോർക്കുമ്പോൾ താനിപ്പോൾ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണ്. ആദ്യഘട്ടത്തിൽ ശാരീരിക വേദനകൾക്കൊപ്പം മാനസിക ബുദ്ധിമുട്ടുകളും മറികടക്കാൻ വെല്ലുവിളിയായിരുന്നു. ആ സമയത്ത് ആളുകൾ കാണാനുള്ള ആത്മവിശ്വാസവും നഷ്ടമായിരുന്നു. എന്നാൽ അതിനെ എനിക്ക് മറികടക്കണമായിരുന്നു ആത്മവിശ്വാസം ലഭിക്കുന്ന എന്തെങ്കിലും ചെയ്യണമായിരുന്നു.
ആ പരീക്ഷണ കാലഘട്ടത്തിലാണ് ആരാധകർക്ക് നിങ്ങളോട് എത്രമാത്രം സ്നേഹമുണ്ടെന്ന് മനസിലാക്കിയത്. അവരുടെ പിന്തുണയും സ്നേഹവും എന്റെ തിരുച്ചുവരവിന് കൂടുതൽ കരുത്തുപകർന്നു. താൻ 100 ശതമാനം ആരോഗ്യം വീണ്ടെടുത്തിട്ടില്ല. അതിന് കുറച്ചുനാളുകൂടി വേണ്ടിവരും. ഐപിഎൽ ലേലം വിളിയിൽ വന്നതിനെപ്പറ്റിയും പന്ത് വെളിപ്പെടുത്തി. ഏറെ കാലത്തെ സ്വപ്നമാണ് ഇപ്പോൾ സഫലമായതെന്നും താരം പറഞ്ഞു.