ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം പണം വാരിയ താരം എന്ന ഖ്യാതിക്ക് ഉടമയാണ് ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്. ഇത്രയും പണം മുടക്കിയ കൊൽക്കത്തയ്‌ക്ക് സ്റ്റാർക്കിന്റെ സ്പാർക്ക് ഗുണം ചെയ്യുമോ ഇല്ലയോ എന്ന് കണ്ടുതന്നെ അറിയണം. ഐപിഎൽ ചരിത്രം പരിശോധിക്കുമ്പോൾ പൊന്നുംവിലയ്‌ക്ക് ടീമിലെത്തിയവരോക്കെ ആ പണത്തിനുള്ള ഒരു പ്രകടനവും നടത്താറില്ലെന്നതാണ് കൗതുകം.
2018 മുതലുള്ള ചില വലിയ വിൽപ്പനകൾ നേക്കാം: ബെൻ സ്റ്റോക്സ് (ചെന്നൈ16.25 കോടി), ഉനദ്കട് രാജസ്ഥാൻ-11.5 കോടി, പാറ്റ് കമ്മിൻസ് കൊൽക്കത്ത- 7.25 , സാം കറൻ 18.50 കോടി- പഞ്ചാബ്, ക്രിസ് മോറിസ് -16.25 കോടി-രാജസ്ഥാൻ, യുവരാജ്-16 കോടി ഡൽഹി. ഇവരൊക്കെ വലിയ തുകയ്‌ക്ക് ടീമുകളിലെത്തിയപ്പോഴോക്കെ സീസണിൽ പണത്തിന് തുല്യമായ പ്രകടനം കാഴ്ചവയ്‌ക്കാതെ പരാരജയമാകുന്നതാണ് കണ്ടത്. വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഐപിഎല്ലിനെത്തിയ സ്റ്റാർക്കിൽ നിന്ന് വലിയൊരു പ്രകടനമാണ് കൊൽക്കത്ത പ്രതീക്ഷിക്കുന്നത്.
കമ്മിൻസിന്റെ ലേലതുക 24.75 കോടി രൂപയാണ്. കണക്കുകൾ പ്രകാരം ഒരു മത്സരത്തിന് 1.76 കോടിയും ഓരോ ഓവറിന് 44 ലക്ഷവും വീതം ലഭിക്കുന്നു. ഒരു പന്തെറിയുമ്പോൾ 7.36 ലക്ഷം ലഭിക്കും. ഗ്രൂപ്പ്ഘടത്തിലെ 14 മത്സരങ്ങൾ കളിച്ചാലുള്ള കണക്കുകളാണ് ഇത്.