കണക്കില്ലാതെ ലോകത്ത് എന്തെങ്കിലുമുണ്ടോ? ഇല്ലെന്നാകും ഉത്തരം. അതെ ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ്. കണക്കുമായി അത്രമാത്രം ബന്ധമാണ് ഓരോന്നിനുമുള്ളത്. ഇന്ത്യൻ ഗണിതശാസ്ത്രത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് ശ്രീനിവാസ രാമനുജൻ.
ശ്രീനിവാസ രാമനുജന്റെ 136-ാം ജന്മവാർഷിക ദിനമാണ് ഇന്ന്. രാജ്യത്തിന്റെ വികസനത്തിൽ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി ഇന്നേ ദിനം ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നു. .ഗണിതശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഇന്നും ലോകം അംഗീകരിക്കപ്പെടുന്നു. ലോകത്തിലെ വിദഗ്ധർക്ക് പോലും പരിഹരിക്കാൻ പല ഗണിത ശാസ്ത്ര പ്രശ്‌നങ്ങളും പരിഹരിച്ചിരുന്നു ശ്രീനിവാസ രാമാനുജൻ.
1887 ഡിസംബർ 22-ന് തമിഴ്നാട് കുഭകോണത്താണ് ശ്രീനിവാസ രാമനുജന്റെ ജനനം. 13-ാം വയസ്സിൽ ലോണീസ് ത്രികോണമിതി കണക്കുകൾ ആരുടെയും സഹായമില്ലാതെ രാമനുജൻ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര പ്രതിഭയിൽ സമപ്രായക്കാർ ഭയപ്പെട്ടിരുന്നതിനാൽ രാമാനുജന് സ്കൂളിൽ സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഗണിതമല്ലാത്ത മറ്റ് വിഷയങ്ങളിൽ ജയിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് ബിരുദം നേടാനായില്ല. ഗണിതശാസ്ത്രം രാമാനുജനെ സംബന്ധിച്ചിടത്തോളം ദൈവത്തിന് തുല്യമായിരുന്നു. സമവാക്യങ്ങൾ സർവ്വശക്തനെക്കുറിച്ചുള്ള ചിന്തകൾ പോലെയായിരുന്നുവെന്ന് അദ്ദേഹം തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്.
ഗണിതശാസ്ത്ര മേഖലയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ച് 1729 എന്ന അവിഭാജ്യസംഖ്യയ്‌ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. ‘രാമാനുജൻ സംഖ്യ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഗണിത ശാസ്ത്രജ്ഞർക്ക് ഇന്നും പ്രചോദനമാണ് ശ്രീനിവാസ രാമനുജൻ എന്ന പ്രതിഭ.
1920-ൽ തന്റെ 32-ാം വയസിൽ ക്ഷയരോഗ ബാധിതനായാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. മരണക്കിടക്കയിലും പുതിയ ഗണിത രഹസ്യങ്ങൾക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. മരണത്തിന് ശേഷം അവയിൽ പലതും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിരവധി സിനിമകൾ അദ്ദേഹത്തിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ഗണിതശാസ്ത്ര മേഖലയ്‌ക്ക് അദ്ദേഹം നൽകിയ അതുല്യ സംഭാവനകൾ മാനിച്ച് ഒരു 1729 എന്ന അവിഭാജ്യസംഖ്യയ്‌ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. രാമാനുജൻ സംഖ്യ എന്നാണ് ഇത് അറിയപ്പെടുന്നത്. നിരവധി സിനിമകൾ അദ്ദേഹത്തിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ ‘ദി മാൻ ഹൂ ന്യൂ ഇൻഫിനിറ്റി’ എന്ന ചലച്ചിത്രം പ്രസിദ്ധമാണ്.















