ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎൻ 1 വൈറസിന് പ്രത്യേക ഡോസുകൾ അടങ്ങിയ വാക്സികനേഷനുകൾ ആവശ്യമില്ലെന്ന് ഇന്ത്യ SARS-CoV-2 ജീനോമിക്സ് കൺസോർട്ടിയം. INSACOG മേധാവി ഡോ. എൻകെ അറോറയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎൻ1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ കാഠിന്യം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
” 60 വയസിനും അതിനു മുകളിൽ പ്രായമുള്ളവർക്കും കൊറോണ വേഗത്തിൽ പിടിപ്പെടാൻ സാധ്യതയുണ്ട്. ഇതിനെതിരെ മുൻ കരുതലുകൾ എടുക്കുക എന്നതാണ് പ്രധാനം. രോഗം പിടിപ്പെടുമ്പോൾ അമിത ഡോസ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി ഇല്ലാതാക്കും. ഈ സാഹചര്യങ്ങൾ ഒഴിവാക്കാനായി മുൻ കരുതലുകൾ സ്വീകരിക്കാം”- ഡോക്ടർ അറോറ പറഞ്ഞു.
#WATCH | On Covid-19 new variant Jn.1, Dr NK Arora, Chairman, INSACOG says, ” Within India…from October last week and then till now in last 8 weeks, we have seen 22 cases…there is no evidence that it is spreading very rapidly…Jn.1 is less than 1% of all the isolates so far.… pic.twitter.com/fPyLgoPJrQ
— ANI (@ANI) December 23, 2023
ഓരോ ആഴ്ചയും പുതിയ രോഗങ്ങൾ പല ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ട്. പിന്നീട് ഇവ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. വൈറസിന്റെ 400 ഉപവകഭദങ്ങളോളം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഭാഗ്യവശാൽ ഒമിക്രോണിന്റെ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെയും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ കേസുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. മറ്റു സംസ്ഥാനങ്ങളും കർശന പരിശോധനകൾ നടത്തി വരുന്നുണ്ട്. പനി, ചുമ, ജലദോഷം, ശരീര വേദന തുടങ്ങിയവയാണ് ജെഎൻ 1 രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങൾ. മുൻകരുതലുകൾ എടുത്ത് ജാഗ്രത പാലിക്കണമെന്നും ഭയപ്പെടേണ്ടതില്ലെന്നും ഡോക്ടർ അറോറ പറഞ്ഞു.