ജക്കാർത്ത : ഇന്തോനേഷ്യയിലെ ചൈനീസ് നിക്കൽ പ്രോസസിംഗ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിടി ഇന്തോനേഷ്യ ഷിംഗ്ഷാൻ ഉടമസ്ഥതയുള്ള സ്റ്റെയിൻലെസ് സ്റ്റീൽ കമ്പനിയിലായിരുന്നു സ്ഫോടനം ഉണ്ടായത്.സെഡ്രൽ സുലവേസി പ്രവിശ്യയിലായിരുന്നു സംഭവം.
ഫർണസിലെ അറ്റകുറ്റപണി നടക്കവേ ഇന്ധനം കത്തുകയും സമീപത്തെ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിക്കുകയും ആയിരുന്നു. ശനിയാഴ്ച രാവിലെ 5 .30 നായിരുന്നു സംഭവം നടന്നത്. അപകടത്തിൽപെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പ്ലാന്റിന്റെ വക്താവായ ഡെഡി കുർണിവാൻ വ്യക്തമാക്കി.
ഇന്തോനേഷ്യയിൽ നിക്കൽ ധാരാളമായി കണ്ടുവരുന്ന ദ്വീപാണ് സുലവേസി പ്രോവിൻസ്. വാഹനങ്ങളുടെ ബാറ്ററികൾക്കും സ്റ്റെയിൻലെസ്സ് സ്റ്റീലിന്റെ നിർമ്മാണത്തിനും വേണ്ടിയാണ് നിക്കൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ ജനുവരിയിലും ഇതേ പ്ലാന്റിൽ അപകടമുണ്ടായി. മേഖലയിൽ ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും മോശമായ തൊഴിൽ സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. നിരവധി തൊഴിലാളികളാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.