രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വേങ്ക സംവിധാനം ചെയ്ത സിനിമയാണ് അനിമൽ. ഡിസംബർ ഒന്നിനാണ് സിനിമ റിലീസ് ചെയ്തത്. 100 കോടി മുതൽമുടക്കിൽ ഒരുക്കിയ സിനിമ 25 ദിവസങ്ങൾ കൊണ്ട് 865 കോടി രൂപയാണ് തീയറ്ററുകളിൽ നിന്നും കളക്ട് ചെയ്തത്. രൺബീർ കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് അനിമൽ.
റിലീസിന് മുമ്പ് തന്നെ അനിമലിലെ രംഗങ്ങൾ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. പുരുഷപക്ഷ കഥയാണ് ചിത്രം പറയുന്നതെന്നും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ചിത്രത്തിലുണ്ടെന്നുമായിരുന്നു വിമർശനങ്ങൾ. പല വനിതാ ആക്ടിവിസ്റ്റുകളും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി സംവിധായകൻ സന്ദീപ് റെഡ്ഡി വേങ്ക തന്നെ പല അഭിമുഖങ്ങളിലായി നൽകിയിരുന്നു. ഇതിൽ ചിലത് വിവാദമാകുകയും ചെയ്തു.
ഇത്തരത്തിൽ ഉയർന്ന മറ്റൊരു വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സഹ നിർമ്മാതാവും സംവിധായകന്റെ സഹോദരനുമായ പ്രണയ് റെഡ്ഡി വേങ്ക. ചിത്രത്തിലെ ബോബി ഡിയോൾ അവതരിപ്പിക്കുന്ന അബ്രാർ മൂന്ന് വിവാഹം കഴിക്കുന്നതും അത് ആഘോഷിക്കുന്നതുമായ രംഗങ്ങൾ മുസ്ലീം വിഭാഗത്തെ പരിഹസിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നാണ് ഉയർന്ന ആരോപണം. എന്നാൽ ഇത് തള്ളിക്കളയുകയാണ് പ്രണയ്.
8 കുട്ടികളുള്ള മനുഷ്യൻ തന്റെ മൂന്നാം വിവാഹം ആഘോഷിക്കുന്ന സീൻ ആഘോഷിക്കുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ രംഗം ഒരു പ്രത്യേക വിഭാഗത്തെ പരിഹസിക്കുന്നതായി ചിലർ വിമർശിച്ചു. എന്നാൽ അത്തരത്തിൽ സിനിമയിലെ രംഗങ്ങളെ വിലയിരുത്താൻ സാധിക്കില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇറങ്ങുന്ന സിനിമകളിലെ വില്ലൻ കഥാപാത്രങ്ങൾ തിലകം ധരിക്കുന്നുണ്ട്. അതിനെയും ഇത്തരത്തിൽ മത അധിക്ഷേപമായി കാണേണ്ടേ… ഒരു അഭിമുഖത്തിൽ പ്രണയ് പറഞ്ഞു.
In Bobby song, we showed him celebrating 3rd marriage with 8 kids & 2 wives. Someone complained that we are not showing one community properly. But, no one complained, when many films showed Villain wearing Tilak in last 20-30 years — Pranay Reddy Vanga, Producer of film Animal. pic.twitter.com/NsOdu6XyNW
— Anshul Saxena (@AskAnshul) December 25, 2023
സന്ദീപ് വേങ്ക റെഡ്ഡിയുടെ മൂന്നാമത്തെ സിനിമയും രണ്ടാമത്തെ ഹിന്ദി സിനിമയുമാണ് അനിമൽ. 2017 ൽ തെലുങ്കിൽ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ അർജ്ജുൻ റെഡ്ഡി വൻ വിജയമാണ് നേടിയത്. അർജ്ജുൻ റെഡ്ഡിയിടെ ഹിന്ദി റീമേക്ക് കബീർ സിംഗും ബോക്‌സോഫീസ് വൻ ഹിറ്റായിരുന്നു.