തൃശൂർ: പുലക്കാട്ടുകരയിൽ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവിന് നേരെ ആക്രമണം നടന്നത്. പെൺമക്കളുമൊത്ത് കുളിക്കാൻ പുഴയിലേക്ക് പോയ സമയം ഒരു സംഘം ആളുകൾ ഇവിടെ ഇരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
പുലിക്കാട്ടുകര സ്വദേശി വിനുവിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ വീട്ടിൽ നിന്നും പുറത്തിറക്കിയാണ് ലഹരിസംഘം ക്രൂരമായി ആക്രമിച്ചത്. പെൺകുട്ടികൾ ഉൾപ്പെടെ കുളിക്കുന്ന കടവായതിനാൽ മാറിനിൽക്കണമെന്ന് ലഹരിസംഘത്തോട് പറഞ്ഞിരുന്നു. എന്നാൽ മാറാൻ പറഞ്ഞതിൽ പ്രകോപിതനായി വിനുവിന് നേരെ യുവാക്കൾ തട്ടിക്കയറി. തുടർന്ന് ഇവിടെ വച്ച് തന്നെ ചെറിയ വാക്കുതർക്കമുണ്ടായി.
സംഭവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിനുവിനെ രാത്രിയെത്തി സംഘം മർദ്ദിക്കുകയായിരുന്നു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.15 അംഗ സംഘം വിനുവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.