ന്യൂഡൽഹി : ഇന്തോനേഷ്യയിലെ റോഹിംഗ്യക്കാർക്കുള്ള കൺവെൻഷൻ സെന്ററിന് നേരെ ആക്രമണം നടത്തി വിദ്യാർത്ഥികൾ . റോഹിംഗ്യക്കാർ അപകടകാരികളാണെന്നും , നാട്ടിൽ നിന്ന് നാടുകടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ബന്ദ ആഷെ നഗരത്തിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, മുദ്രാവാക്യം വിളിയോടെ വിദ്യാർത്ഥികൾ കൺവെൻഷൻ സെന്ററിനുള്ളിൽ കയറുന്നത് കാണാം. പല റോഹിംഗ്യകളെയും വിദ്യാർത്ഥികൾ മർദ്ദിക്കുന്നതിന്റെയും , ചവിട്ടി പരിക്കേൽപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തെ തുടർന്ന് എങ്ങനെയോ റോഹിംഗ്യകളെ അവിടെ നിന്ന് ഒഴിപ്പിച്ചു. ആളുകൾ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖം പൊതിഞ്ഞാണ് ട്രക്കുകളിൽ കയറിയത് . പോലീസ് ബാരിക്കേഡുകൾ തകർത്താണ് വിദ്യാർത്ഥികൾ എത്തിയത് . ഇന്തോനേഷ്യയിൽ റോഹിംഗ്യകൾക്കെതിരായ വിദ്വേഷം വർധിച്ചുവരികയാണ്.