ഹൈദരാബാദ്: ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ താരം അംബാട്ടി റായിഡു രാഷ്‌ട്രീയ കളത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിർണായക നീക്കത്തിൽ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ക്രിക്കറ്റ് താരത്തിന് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ അംഗത്വം നൽകിയത്.
മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ രാജംപേട്ട് എംപി മിഥുൻ റെഡ്ഡിയും ഉപമുഖ്യമന്ത്രി നാരായണസ്വാമിയും റായിഡുവിന് ഒപ്പമുണ്ടായിരുന്നു.ഗുണ്ടൂർ സ്വദേശിയായ റായിഡുവിന് ലോക്സഭ ടിക്കറ്റ് നൽകിയേക്കുമെന്ന് സൂചനകൾ ശക്തമായി.
2023-ൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമുള്ള കിരീട നേട്ടത്തിന് ശേഷമാണ് 37കാരൻ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.അന്താരാഷ്‌ട്രക്രിക്കറ്റിൽ നിന്ന് 2019-ൽ വിരമിച്ചിരുന്നു.ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ 47.06 ശരാശരിയില്‍ 1694 റണ്‍സടിച്ചിട്ടുണ്ട്. ക്രിക്കറ്റിലും വിവാദ നായകനായിരുന്ന റായിഡു രാഷ്‌ട്രീയത്തിലും വിവാദങ്ങളും മാറ്റങ്ങളും ഉണ്ടാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നു.