ചെന്നൈ/ മാനാമധുര: ‘ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പൂർണ വിശ്വാസമുണ്ടെന്നും അത് തുടർന്നും ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നും കൊണ്ഗ്രെസ്സ് നേതാവ് കാർത്തി ചിദംബരം പറഞ്ഞു.
“ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ കുറിച്ച് പാർട്ടിയിലെ ചിലർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. അത് തുടർന്നും ഉപയോഗിക്കുന്നതിൽ തെറ്റില്ല.ഹിന്ദി പഠിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞത് തെറ്റാണ്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യണമെന്ന ഡിഎംകെ എംപി ബാലുവിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നു. ഹിന്ദി അറിയാത്ത ഒരുപാട് പേർ ഇന്ത്യയിലുണ്ട്. ഞാൻ അവരിൽ ഒരാളാണ്.” മാനാമധുരൈ നഗർ കോൺഗ്രസ് ഓഫീസിൽ വെച്ച് പത്രലേഖകരോട് അദ്ദേഹം പറഞ്ഞു:
തമിഴ്നാട് കോൺഗ്രസ് അധ്യക്ഷ സ്ഥാനം എനിക്ക് ലഭിക്കുമോ എന്ന് അഖിലേന്ത്യാ അധ്യക്ഷൻ തീരുമാനിക്കണം എന്നും തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് നാട്ടിലെ ശിവഗംഗ ജില്ലയിലെ മാനാമധുരയിൽ നിന്നുള്ള കോൺഗ്രസ് എംപിയായ കാർത്തി മുൻ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ മകനാണ്.