മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാല വസതി വെള്ളിയാഴ്ച ലേലം ചെയ്യും. മഹാരാഷ്‌ട്രയിലെ രത്നഗിരിയിൽ ദാവൂദ് ജനിച്ച വളർന്ന വീടാണ് ലേലത്തിന് വെക്കുന്നത്. ഇത് കൂടാതെ ദാവൂദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്ന് സ്വത്തുക്കളും ലേലം ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കള്ളക്കടത്തുകാരുടെയും വിദേശനാണ്യവിനിമയ ചട്ടം ലംഘിച്ചവരുടെയും സ്വത്ത് കണ്ടുകെട്ടൽ നടപടി ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായാണ് ദാവൂദിന്റ സ്വത്ത് കണ്ടുകെട്ടിയത്. നാല് വസ്തുവകകളും രത്‌നഗിരിയിലെ കാർഷിക മേഖലയാണ് സ്ഥിതി ചെയ്യുന്നത്.
ജനുവരി അഞ്ചിന് മുംബൈയിലാണ് ലേലം നടക്കുക. നരേന്ദ്രമോദി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ദാവൂദിന്റെയും കുടുംബത്തിന്റെയും 11 വസ്തുക്കളാണ് കണ്ടുകെട്ടി ലേലം ചെയതത്. കുടുംബത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റ് 4.53 കോടി രൂപയാക്കാണ് ലേലം പോയത്. കൂടാതെ 3.53 കോടി രൂപയുടെ ആറ് ഫ്‌ളാറ്റുകൾ, 3.52 കോടി രൂപയ്‌ക്ക് ഗസ്റ്റ് ഹൗസ് എന്നിവയും ലേലം ചെയതിരുന്നു.