ന്യൂഡൽഹി: രാജ്യത്ത് അധിക ഇന്റർനെറ്റ് ഉപയോഗമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സേവനം നൽകുന്നതിന് പണം നൽകണമെന്നറിയിച്ച് ടെലികോം കമ്പനികളുടെ സംഘടന. ഇന്റർനെറ്റ് ഉപയോഗം വർദ്ധിക്കുന്ന നാലോ അഞ്ചോ പ്ലാറ്റ്‌ഫോമുകളാണ് അടിസ്ഥാന സൗകര്യം ഉപയോഗിക്കുന്നതിന് വരിക്കാരാകണമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ കമ്പനിയുടെ ഔദ്യോഗിക പേര് വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
സെല്ലുലർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇടത്തരം കമ്പനികൾ പണം നൽകേണ്ടതില്ല എന്നാണ് സൂചന. ഇന്റർനെറ്റ് ട്രാഫിക്കിന് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.
ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നിശ്ചിത തുക ഈടാക്കുമെന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചിലവ് പൊതുജനങ്ങളിലേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്നും സിഒഎഐ വ്യക്തമാക്കി.