അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കു കപ്പലായ ‘എംവി ലില നോർഫോൾക്’ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 15 ഇന്ത്യക്കാരുൾപ്പെടെയുള്ള 21 ജീവനക്കാരെ കാമൻഡോകൾ മോചിപ്പിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്ത് വന്നിരിക്കുന്നത്. കമാൻഡോ സംഘം കപ്പലിലേക്ക് എത്തുന്നത് മുതലുള്ള രക്ഷാപ്രവർത്തന ദൗത്യത്തിന്റെ വീഡിയോയാണിത്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് നാവികസേന ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കപ്പലിനടുത്തേയ്‌ക്ക് അയച്ച ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് പുറത്തുവരുന്ന വിവരം.
സ്പീഡ് ബോട്ടിൽ ‘മാർക്കോസ്’ കമാൻഡോ സംഘം കപ്പലിനു സമീപത്തേക്ക് എത്തുന്നതു മുതലാണ് വീഡിയോ ആരംഭിക്കുന്നത്. കപ്പൽ ഉപേക്ഷിച്ചു പോകാൻ കമാൻഡോ സംഘം കടൽക്കൊള്ളക്കാർക്ക് ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കമാൻഡോകൾ കപ്പലിലേക്ക് പ്രവേശിക്കുന്നത്. ഡെക്കിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും തുടർന്നുള്ള നീക്കങ്ങളും വീഡിയോയിൽ കാണാം.
#IndianNavy’s Swift Response to the Hijacking Attempt of MV Lila Norfolk in the North Arabian Sea.
All 21 crew (incl #15Indians) onboard safely evacuated from the citadel.Sanitisation by MARCOs has confirmed absence of the hijackers.
The attempt of hijacking by the pirates… https://t.co/OvudB0A8VV pic.twitter.com/616q7avNjg
— SpokespersonNavy (@indiannavy) January 5, 2024
“>
സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോർഫോക് കപ്പൽ കടൽക്കൊളളക്കാർ റാഞ്ചിയത്. കമാൻഡോ സംഘത്തിനൊപ്പം നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നെെയും ഓപ്പറേഷനിൽ പങ്കുചേർന്നിരുന്നു. ഐഎൻഎസ് ചെന്നെെ കപ്പലിൽ നിന്നും റാഞ്ചിയ കപ്പലിനടുത്തേക്ക് ഹെലികോപ്റ്റർ അയക്കുകയും കടൽക്കൊള്ളക്കാർക്ക് കപ്പൽ വിട്ടു പോകാൻ മുന്നറിയിപ്പ് നൽകുകയുമായിരുന്നു.