ലോസ് ഏഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം തകർന്ന് വീണ് മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. പ്രൈവറ്റ് ജെറ്റ് തകർന്ന് വീണാണ് നടനും മക്കളും മരണപ്പെട്ടത്. 51 വയസുകാരനായ ഒലിവര്‍, പത്ത് വയസുള്ള മകള്‍ മെഡിറ്റാ, 12 വയസുള്ള അനിക്, പൈലറ്റ് റോബര്‍ട്ട് സ്ചാസ് എന്നിവരാണ് വിമാനാപകടത്തില്‍ മരണപ്പെട്ടത്. വ്യാഴാഴ്ച കകരീബിയൻ ദ്വീപുകൾക്ക് സമീപത്തായി വിമാനം തകർന്ന് വീഴുകയായിരുന്നു.
മരണ വാർത്തയ്‌ക്ക് പിന്നാലെ ക്രിസ്റ്റ്യൻ ഒലിവർ സമൂഹമാദ്ധ്യമത്തിൽ അവസാനമായി പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. കരീബിയന്‍ ദ്വീപില്‍ മനോഹരമായ സായാഹ്നം ആസ്വദിക്കുന്നതിന്റെ ചിത്രമാണ് ഒലിവര്‍ അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രത്തിൽ താരത്തിനൊപ്പം ഭാര്യയെയും മക്കളെയും കാണാവുന്നതാണ്. ‘സ്വർഗത്തിൽ എവിടെയോ നിന്നു കൊണ്ട് നിങ്ങൾക്ക് ആശംസകൾ! സമൂഹത്തിലേക്കും, സ്നേഹത്തിലേക്കും ഞങ്ങൾ വരുന്നു… 2024..’ എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് ക്രിസ്റ്റ്യൻ ഒലിവർ കുറിച്ചത്. താരത്തിന്റെ പോസ്റ്റിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധിപേരാണ് എത്തിയിരിക്കുന്നത്.

ജർമ്മനിയിൽ ജനിച്ച ഒലിവർ ‘വാൽക്കറി’ ഉൾപ്പെടെയുള്ള 60-ലധികം സിനിമകളിലും ടിവി ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2008-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം ലോക ശ്രദ്ധ നേടിയത്.















