ഗാന്ധിനഗർ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ടിമോർ-ലെസ്‌റ്റെ പ്രസിഡന്റ് ജോസ് റമോസ് ഹോർട്ടയുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ മഹത്മാ മന്ദിരത്തിൽ 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോസ് റമോസ് ഹോർട്ട. ഇന്ത്യയ്‌ക്കും ടിമോർ-ലെസ്‌റ്റെയ്‌ക്കും ഇടയിലുള്ള ആദ്യ സംസ്ഥാന തല സന്ദർശനമാണിത്. ആരോഗ്യം, സാങ്കേതികവിദ്യ, ആയുർവേദം, ഊർജ്ജം തുടങ്ങിയ നിരവധി മേഖലകൾ ശക്തപ്പെടുത്തുന്നതിനായുള്ള കാര്യങ്ങൾ ഉഭയകക്ഷി ചർച്ചയിൽ നടന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
” ടിമോർ-ലെസ്‌റ്റെയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ രാജ്യങ്ങളിലാന്നാണ് ഇന്ത്യയെന്നത് എടുത്ത പറയേണ്ടതാണ്. ഗുജറാത്തിൽ നടക്കുന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ടിമോർ-ലെസ്‌റ്റെ പ്രസിഡന്റ് ജോസ് റമോസ് ഹോർട്ടയെ പ്രധാനമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്ന് സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ സംസ്ഥാന തല സന്ദർശനമാണിത്. ആരോഗ്യം, ഊർജ്ജം, ആയുർവേദം, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകൾ ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടന്നു. റമമോസ് ഹോർട്ടയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ദൃഢമാക്കും” – രൺധീർ ജയ്‌സ്വാൾ കുറിച്ചു.
Furthering the Delhi-Dili connect!
PM @narendramodi held a productive meeting with President @JoseRamosHorta1 of Timor-Leste in Gandhinagar.
Discussions covered bilateral cooperation in various fields including development partnership in health, traditional medicine, energy,… pic.twitter.com/76OiOXLkco
— Randhir Jaiswal (@MEAIndia) January 9, 2024
ജനുവരി 10 മുതൽ 12വരെയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന നിക്ഷേപക ഉച്ചകോടിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൻ നഹ്യാൻ ഉൾപ്പെടെയുള്ള ലോക നേതാക്കളാണ് പങ്കെടുക്കുന്നത്.