കവരത്തി: കേന്ദ്ര സർക്കാരിന്റെ ചലോ ലക്ഷദ്വീപ് പ്രചാരണത്തിന് വൻ ജനപിന്തുണ. ലക്ഷദ്വീപ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുജറാത്ത് ആഡംബര റിസോർട്ട് കമ്പനിയായ പ്രവേഗ് ഓഹരിക്കമ്പോളത്തിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
20 ശതമാനത്തിന്റെ വർദ്ധനവാണ് കമ്പനി കാഴ്ച വച്ചത്. 53 ആഴ്ചയിലെ ഏറ്റവും വലിയ വർദ്ധനവാണിത്. ഒരു ഷെയറിന് 1037 രൂപയിലധികമാണ് വർദ്ധിച്ചത്. കേന്ദ്ര സർക്കാരിന്റെ ലക്ഷദ്വീപ് ചലോ ക്യാമ്പെയ്‌ന് ശേഷമാണ് വർദ്ധനവ്. ലക്ഷദ്വീപിൽ 50 ടെന്റിന്റെ പരിപാലന നടത്തിപ്പ് ചുമതല ലഭിച്ചതിന് ശേഷമാണ് കമ്പനിയുടെ ഓഹരികൾ ഈ കുതിച്ചു ചാട്ടം കാഴ്ചവച്ചത്. സകൂബ ഡൈവിംഗ്,വിവാഹ വേദിയോരുക്കുക തുടങ്ങിയ നിരവധി പരിപാടികളാണ് പ്രവേഗ് ലക്ഷദ്വീപിൽ സംഘടിപ്പിക്കുന്നത്് . മൂന്ന് വർഷത്തേക്കാണ് കമ്പനിക്ക് കരാർ ലഭിച്ചത് . 2 വർഷം കൂടി കരാർ നീട്ടി ലഭിച്ചേക്കാം.
ആഗോളതലത്തിൽ 20 വർഷത്തിലെ ഏറ്റവും വലിയ വർദ്ധനവാണ് ലക്ഷദ്വീപിനെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ വന്നിരിക്കുന്നത് എന്നാണ് സർക്കാർ പ്ലാറ്റ്‌ഫോമായ MyGov ചൂണ്ടിക്കാണിക്കുന്നത്.പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ്, മേഖലയിലെ ടൂറിസം രംഗത്ത് ഉൾപ്പെടെ വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.