അയോദ്ധ്യ: ലോകത്തിലെ ഏറ്റവും നീളം കൂടിയ സൗരോർജ്ജ ലൈറ്റ് ലൈൻ എന്ന അംഗീകാരം അയോദ്ധ്യയ്ക്ക് സ്വന്തം. പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി സോളാർ വിളക്കുകൾ സ്ഥാപിക്കാനുള്ള പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഗുപ്താർ ഘട്ടം മുതൽ ജുങ്കി ഘട്ടം വരെയുള്ള ഇൻസ്റ്റലേഷൻ പൂർത്തിയായി. നയഘട്ടിലെ ജോലികളാണ് പുരോഗമിക്കുന്നത്. ഊർജ്ജ ഉപഭോഗത്തിൽ അയോദ്ധ്യയെ സ്വയം പര്യാപ്തമാക്കാനായാണ് ഭരണകൂടം സോളാർ എനർജി എന്ന ആശയം പ്രാവർത്തികമാക്കിയത്.
പ്രതിഷ്ഠാ ചടങ്ങിന്റെ ഒരുക്കങ്ങൾക്കൊപ്പം തന്നെ അയോദ്ധ്യയിൽ മകരസംക്രാന്തി മുതൽ മെഗാ ശുചിത്വ ക്യാമ്പയിൻ ആരംഭിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മേൽനോട്ടത്തിലാണ് ക്യാമ്പയിൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി യുപിയിലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുജന പങ്കാളിത്തത്തൊടെ വിപുലമായ ശുചീകരണ യജ്ഞങ്ങൾ സംഘടിപ്പിക്കും
ജനുവരി 22 ന് നടക്കുന്ന ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഭാരതത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി പ്രമുഖർക്ക് ക്ഷണം ലഭിച്ചതൊടെ ആഗോള ശ്രദ്ധ അയോദ്ധ്യയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോദ്ധ്യപുരിൽ അമൃത് മഹോത്സവവും സംഘടിപ്പിക്കുന്നുണ്ട്.