പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീരാമ ഭഗവാന് സമർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അമൂല്യമായ വിവിധ തരത്തിലുള്ള വസ്തുക്കൾ അയോദ്ധ്യ രാമക്ഷേത്രത്തിലേയ്‌ക്ക് എത്തുകയാണ്. കലാകാരന്മാർ തങ്ങളുടെ കഴിവുകൾ ശ്രീരാമ ഭഗവാന്റെ അനുഗ്രഹമായി കണ്ടുകൊണ്ട് അവരുടെ കലാസൃഷ്ടികൾ രാമക്ഷേത്രത്തിന് സംഭാവന ചെയ്യുന്നു. അത്തരത്തിൽ ഒരു സൃഷ്ടിയാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപ്പറ്റുന്നത്. ആന്ധ്രാപ്രദേശിലെ ധർമ്മവാരത്ത് നിന്നുള്ള നെയ്‌ത്തുകാരൻ തുന്നിയെടുത്ത ഒരു പട്ടു സാരിയാണ് അതിശയിപ്പിക്കുന്നത്.
ഒരു ലക്ഷത്തി അൻപതിനായിരം രൂപ വിലമതിക്കുന്ന പട്ടുസാരിയാണ് അയോദ്ധ്യ രാമക്ഷേത്രത്തിലേയ്‌ക്ക് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നെയ്‌ത്തുകാരൻ നൽകിയിരിക്കുന്നത്. സാരിയുടെ ബോഡറുകളിൽ രാമായണ കഥയിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ഈ സാരിയുടെ പ്രത്യേകത. രാമായണത്തിലെ 366 ശ്ലോകങ്ങളും സാരിയിൽ ദൃശ്യമാകും. ഈ മനോഹരമായ സൃഷ്ടിയ്‌ക്കായി നാല് മാസത്തെ സൂക്ഷ്മമായ കരകൗശലവിദ്യ വേണ്ടി വന്നു.
Weaved by Nagaraj of Dharmavaram
for Ayodhya Ram Mandir
JAI SHRI RAM weaved- 32300 times
Languages- 13
Saree border: Paintings depicting story of Sri Rama. pic.twitter.com/9sXRcxo7rb— Gita -The Sacred Song 🇧🇴 (@GitaUpdate) April 20, 2022
“>
സാരിയുടെ മധ്യഭാഗത്ത്, ‘ജയ് ശ്രീറാം’ എന്ന മന്ത്രം 322 തവണ തുന്നി ചേർത്തിരിക്കുന്നു. പതിമൂന്ന് വ്യത്യസ്ത ഭാഷകളിലാണ് “ജയ് ശ്രീറാം” എന്ന് ആലേഖനം ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷാ ഭൂപ്രകൃതിയെയും പ്രതിഫലിപ്പിക്കുന്നു. അയോദ്ധ്യ രാമക്ഷേത്രത്തിനായുള്ള തന്റെ ചെറിയ വഴിപാടാണ് പട്ടുസാരിയെന്ന് നെയ്‌ത്തുകാരൻ പ്രതികരിച്ചു. തലമുറകൾക്ക് പ്രചോദനമാണ് രാമായണമെന്നും ഭഗവാന് മുന്നിൽ എളിയ രീതിയിൽ തന്റേതായ സംഭാവന നൽകാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.