13 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ആദിൽ റഷീദ് എന്ന യുവാവിനെ കുറ്റവിമുക്തനാക്കി ബ്രിട്ടനിലെ കോടതി . പോലീസ് പിടികൂടിയപ്പോൾ, ബലാത്സംഗം കുറ്റകൃത്യമാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ആദിൽ റഷീദ് പറഞ്ഞത് . ബ്രിട്ടനിലെ നോട്ടിംഗ്ഹാമിലാണ് സംഭവം .
താൻ മദ്രസയിലാണ് പഠിച്ചതെന്നും , സ്ത്രീകൾ വിലയില്ലാത്തവരാണെന്നും റോഡിൽ എറിയുന്ന മിഠായികൾ പോലെയാണെന്നുമാണ് ആദിൽ റഷീദ് പറഞ്ഞത് . 18 വയസ്സായെങ്കിലും ലൈംഗിക കാര്യങ്ങളിൽ പരിചയക്കുറവും പക്വതയില്ലാത്തവനുമാണെന്ന് പറഞ്ഞാണ് കോടതി ആദിലിലെ കുറ്റവിമുക്തനാക്കിയത് .
രണ്ട് മണിക്കൂറോളം തങ്ങൾ ഹോട്ടലിൽ താമസിച്ചതായി പെൺകുട്ടി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. പീഡനത്തിന് ശേഷം ആദിൽ നേരെ മസ്ജിദിലെത്തി നമസ്കാരം നടത്തി. ഇതിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി. അതേ ആഴ്ച തന്നെ പോലീസ് റഷീദിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്രസയിൽ പഠിച്ചതിനാൽ തനിക്ക് ബ്രിട്ടീഷ് നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഈ കേസിന്റെ വാദം കേൾക്കുന്നതിനിടെ ആദിൽ പറഞ്ഞത് .