പോർട്ട് ലൂയിസ്: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മൗറീഷ്യസിൽ ജോലിചെയ്യുന്ന ഹിന്ദുക്കൾക്ക് രണ്ട് മണിക്കൂർ അവധി നൽകുമെന്ന് നേരത്തെ മൗറീഷ്യസ് സർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മകരസംക്രാന്തി മുതൽ പ്രാണപ്രതിഷ്ഠ വരെയുള്ള ദിവസങ്ങളിൽ 2 മണിക്കൂർ രാമായണ ശ്ലോകപാരായണം നടക്കുമെന്ന് മൗറീഷ്യസ് സനാതന ധർമ്മ ക്ഷേത്രങ്ങളുടെ ഫെഡറേഷൻ പ്രസിഡന്റ് ഭോജ്രാജ് ഗൂർബിൻ അറിയിച്ചു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി മൗറീഷ്യസിലുടനീളമുള്ള എല്ലാ ഹിന്ദു സഹോദരങ്ങളും ആഘോഷത്തിലായിരിക്കും. ജനുവരി 15-ന് മകരസംക്രാന്തി മുതൽ നമ്മുടെ എല്ലാ ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. ജനുവരി 22-ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ഞങ്ങൾ ദീപാവലിക്ക് സമാനമായ ആഘോഷങ്ങൾ നടത്തും. ഈ വർഷം രണ്ട് പ്രാവശ്യം നമ്മൾ ദീപാവലി ആഘോഷിക്കും. ആദ്യത്തെ ദീപാവലി ജനുവരി 22-നും രണ്ടാമത്തേത് ഒക്ടോബർ 31-ന് ദീപങ്ങളുടെ ഉത്സവമായും ആഘോഷിക്കും.
500 വർഷത്തെ നീണ്ട വനവാസത്തിന് ശേഷം ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തുകയാണ്. അന്നേ ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ തന്നെ നമ്മൾ ആഘോഷിക്കണം. പ്രാണപ്രതിഷ്ഠയ്‌ക്ക് മുൻപത്തെ ദിവസം സാംസ്‌കാരിക പരിപാടികളടക്കം സംഘടിപ്പിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗത്ത് പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസ് സന്ദർശിക്കുമ്പോഴെല്ലാം നമ്മുടെ രാജ്യത്തെ ‘ഛോട്ടാ ഭാരത്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ജനുവരി 22 ന് മൗറീഷ്യൻ തലസ്ഥാനത്ത് നടക്കുന്ന ‘പ്രാൻ പ്രന്തിസ്ഥ’ ചടങ്ങിന്റെ തത്സമയ സംപ്രേഷണവും നടക്കും. എല്ലാവർക്കും പരിപാടി തത്സമയം കാണാൻ കഴിയുന്ന തരത്തിൽ കൂറ്റൻ സ്‌ക്രീനുകൾ സജ്ജീകരിക്കും. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ഹിന്ദുക്കൾക്ക് വേണ്ടി ഈ സൗകര്യങ്ങൾ ഒരുക്കി നൽകിയതിന് മൗറീഷ്യൻ പ്രധാനമന്ത്രിയ്‌ക്ക് ഗൂർബിൻ നന്ദി അറിയിക്കുകയും ചെയ്തു.
ജനുവരി 22 ന് ഹിന്ദു സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് രണ്ട് മണിക്കൂർ അവധി ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഞങ്ങളുടേത്. ഈ തീരുമാനത്തിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റൊരു രാജ്യവും ഇത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മറ്റ് രാജ്യങ്ങളിലെ നേതാക്കൾ നമ്മുടെ പ്രധാനമന്ത്രിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹിന്ദു സഹോദരീസഹോദരന്മാർക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
വരും വർഷങ്ങളിൽ മൗറീഷ്യസിൽ നിന്ന് അയോദ്ധ്യയിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ ആരംഭിക്കും. മൗറീഷ്യസിൽ നിന്ന് അയോദ്ധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് എന്ന ആശയം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.