ന്യൂഡൽഹി: കഴിഞ്ഞ രണ്ട്-മൂന്ന് വർഷത്തിനിടെ 60,000-ത്തിലധികം സൈനിക ഉപകരണ ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ സാധിച്ചതായി എയർമാർഷൽ വി.ആർ ചൗധരി. സൈനിക ഉപകരണ ഘടകങ്ങളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി വിദേശരാജ്യങ്ങളെ എന്നും ആശ്രയിച്ചുകൊണ്ടിരിക്കാൻ ഒരു രാജ്യത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിലെ ഭോൺസാലാ സൈനിക സ്‌കൂളിൽ വച്ച് നടന്ന പരിപാടിക്കിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ നിന്നും കണ്ടെത്താൻ സഹായിച്ച സമുദ്ര -ഭൗമശാസ്ത്ര മന്ത്രാലയത്തോട് അദ്ദേഹം നന്ദി പറഞ്ഞു. സമുദ്രോപരിതലത്തിൽ നിന്നും 3.4 കിലോമീറ്റർ ആഴത്തിലാണ് അവശിഷ്ടങ്ങളുണ്ടായിരുന്നത്.















