ലക്നൗ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ ഇന്ത്യക്കാരെ പോലെ ആവേശത്തിലാണ് സനാതന വിശ്വാസികളായ വിദേശികളും .യുകെയിൽ നിന്ന് ഉത്തർപ്രദേശിലെ ആഗ്രയിലെത്തിയ 65 കാരിയായ ജൂലി ബെന്റ്ലിയും രാമഭക്തരിൽ ഒരാളാണ്.
ദത്തുപുത്രനായ 24 കാരനായ ഭാനു പ്രതാപ് സിങ്ങിന്റെ ആഗ്രയിലെ വീട്ടിലേക്കാണ് ജൂലി വന്നിരിക്കുന്നത്. 500 വർഷത്തെ പോരാട്ടത്തിനൊടുവിൽ രാമക്ഷേത്രത്തിലേയ്ക്ക് രാം ലല്ല എത്തുന്ന നിമിഷം കാണണമെന്ന ആഗ്രഹത്തോടെയാണ് ജൂലി ഇന്ത്യയിൽ എത്തിയത് .
വൻ വരവേൽപ്പാണ് ഭാനുവിന് നാട്ടുകാർ നൽകിയത്. എഞ്ചിനീയറായ ജൂലി ശ്രീരാമ ഭക്തയാണ് . കൂടാതെ ഹനുമാനിലും തികഞ്ഞ വിശ്വാസമുണ്ട് . ഇന്ത്യൻ മതവും ഹിന്ദു സംസ്കാരവും ജൂലിയ്ക്ക് വളരെ ഇഷ്ടമാണ്.
“ഞാൻ എന്റെ മകനെ കാണാൻ ആഗ്രയിൽ വന്നിരിക്കുന്നു. എല്ലാവരും ഡ്രംസ് വായിച്ച് എന്നെ സ്വീകരിച്ചത് എനിക്ക് വലിയ സന്തോഷമായി . ഞാനും സന്തോഷത്തോടെ ഗ്രാമവാസികൾക്കൊപ്പം നൃത്തം ചെയ്തു. ഞാൻ ഇവിടെ റുങ്കാറ്റയിലെ ഭാനുവിന്റെ വീട്ടിൽ ആറ് ദിവസം തങ്ങും, ആരാധനാലയങ്ങൾ സന്ദർശിക്കുകയും ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് പഠിക്കുകയും ചെയ്യും.“ – ജൂലി പറഞ്ഞു.
2024 ജനുവരി 22-ന് ശ്രീരാമന്റെ ദർശനത്തിനായി അയോദ്ധ്യയിലേക്ക് പോകണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്നു . എന്നാൽ വിസയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിട്ടു. പിന്നീട് ഇത് മാറിയതോടെ ഈ വർഷം തനിക്ക് അയോധ്യയിൽ പോയി രാംലല്ലയെ ദർശിക്കാനാകുമെന്ന് ഉറപ്പായെന്നും ജൂലി പറയുന്നു.
ഒരു വർഷം മുമ്പ് രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ലക്ഷ്മി വിലാസ് പാലസിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് ഭാനുവും ജൂലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സമയത്ത് ജൂലി ബെന്റ്ലി ഭരത്പൂരിൽ കിയോലാഡിയോ ഘാന പക്ഷിസങ്കേതം സന്ദർശിക്കാൻ എത്തിയിരുന്നു. ജൂലിയുടെ ഭർത്താവ് മൂന്ന് വർഷം മുൻപാണ് മരിച്ചത്.