ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഡീഫ് ഫേക്ക് വീഡിയോയ്ക്ക് ഇരയായി. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ടാണ് ഇതിഹാസം ആരാധകരോട് ജാഗരൂകരാകാൻ പറഞ്ഞത്. സച്ചിൻ ഒരു മൊബൈൽ ഗെയിംമിംഗ് ആപ്ലിക്കേഷനെ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയിൽ.
മകൾ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും പറയുന്നതാണ് വീഡിയോ. മോർഫ് ചെയ്ത വീഡിയോ ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന് തോന്നില്ല. സൂക്ഷിച്ചു നോക്കിയാൽ അദ്ദേഹത്തിന്റെ ശബ്ദവും മുഖവും മോർഫ് ചെയ്തതാണെന്ന് മനസിലാക്കാം.
ഇതിന് പിന്നാലെയാണ് ടെൻഡുൽക്കർ എക്സിൽ പ്രതികരണവുമായി രംഗത്തുവന്നത്. ഇതെല്ലാം വ്യാജ വീഡിയോയാണ്. ടെക്നോളജി ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് അസ്വസ്ഥപ്പെടുത്തുന്നു. ഈ വീഡിയോ റിപ്പോർട്ട് ചെയ്യാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇതുപോലത്തെ പരസ്യങ്ങളും ആപ്പും നിരവധിയുണ്ട്- സച്ചിൻ പറയുന്നു. അടുത്തിടെ നടി രാശ്മിക മന്ദാനയടക്കം നിരവധി പേരാണ് ഡീപ് ഫേക്ക് വീഡിയോയ്‌ക്ക് ഇരയായത്.
These videos are fake. It is disturbing to see rampant misuse of technology. Request everyone to report videos, ads & apps like these in large numbers.
Social Media platforms need to be alert and responsive to complaints. Swift action from their end is crucial to stopping the… pic.twitter.com/4MwXthxSOM
— Sachin Tendulkar (@sachin_rt) January 15, 2024
“>