തന്നെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണിച്ചില്ലെന്ന് രാകേഷ് ടികായത്ത് ; തന്നെ വിളിച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിന് വരുമായിരുന്നുവെന്ന് ടികായത്ത്
ന്യൂഡൽഹി : തന്നെ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് . രാമക്ഷേത്ര ചടങ്ങിന് പോകാൻ ആഗ്രഹിക്കാത്തവരെയാണ് ക്ഷണിക്കുന്നതെന്നും രാകേഷ് ടികായിത് പറഞ്ഞു .
എനിക്ക് പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് . എന്റെ കുടുംബം 300 വർഷമായി സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടും എന്നെ ക്ഷണിച്ചിട്ടില്ല. എന്നെ ക്ഷണിച്ചിരുന്നെങ്കിൽ, രാജ്യത്തെ ലക്ഷക്കണക്കിന് കർഷകർ പിന്നീട് ദർശനത്തിനും ആരാധനക്കുമായി അയോദ്ധ്യയിലേക്ക് പോകുമായിരുന്നു-രാകേഷ് ടികായത്ത് പറഞ്ഞു.
ശ്രീരാമനെ ദർശിക്കാൻ താൻ നേരത്തെയും അയോദ്ധ്യയിൽ പോയിട്ടുണ്ടെന്നും പ്രതിഷ്‌ഠാ ചടങ്ങുകൾക്ക് ശേഷം വീണ്ടും പോകുമെന്നും അദ്ദേഹം പറഞ്ഞു. രാമനെ കൂടാതെ രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയും വലിയ പ്രശ്‌നങ്ങളാണ്. ഞങ്ങളുടെ ജോലി പ്രതിഷേധിക്കുകയാണ്, ഭാവിയിലും ഞങ്ങൾ അത് തുടരും. ഞങ്ങൾ ഇനിയും പ്രതിഷേധിക്കും, അതിനാൽ കർഷക സമരത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല. – രാകേഷ് ടികായത്ത് പറഞ്ഞു.