ഗുരുവായൂരപ്പന്റെ മുന്നിൽ സുരേഷ് ഗോപിയുടെ മകൾക്ക് സ്വപ്ന സാഫല്യം.
തിരുവനന്തപുരം സ്വദേശി ശ്രേയസ് ഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ഇരുവർക്കും വരണമാല്യം എടുത്ത് നൽകി.
ഞെടിയിടയിലാണ് വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായത്.
ഓറഞ്ച് സാരിയായിരുന്നു ഭാഗ്യയുടെ വിവാഹവേഷം. ഒരു ചോക്കറും ജിമിക്കി കമ്മലും അണിഞ്ഞ് മുടിയില്‍ നിറയെ മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയാണ് ഭാഗ്യ വിവാഹ വേദിയിലെത്തിയത്.
ഇരുവരും നരേന്ദ്ര മോദിയുടെ കാലില്‍തൊട്ട് അനുഗ്രഹവും വാങ്ങി. സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനമായി നല്‍കി.
താരനിബിഡമായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരനിര മണ്ഡപത്തിന് മുന്നില്‍ നിന്ന് വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷിയായി.
മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, ഖുശ്ബു, രചന നാരായണൻ കുട്ടി, ബിജു മേനോൻ, കാവ്യാ മാധവൻ, പാർവ്വതി, സരയൂ, സംവിധായകരായ ഹരിഹരൻ, ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂടി നിന്ന ജനസാഗരത്തിനെ വണങ്ങുകയും ചെയ്തു പ്രധാനമന്ത്രി.
ഭാഗ്യയുടെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു.
വധുവരന്മാർക്ക് അക്ഷതം നൽകി അനുഗ്രഹം നൽകി.
19-ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും.