കോഴിക്കോട്: തിമിംഗല ഛർദ്ദി കള്ളക്കടത്തുമായി ബന്ധപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കോഴിക്കോട്, പാലക്കാട് സ്വദേശികളായ ഏഴ് പേരാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശി അഷ്ഫാക്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പിടിലായത്.
അഷ്ഫാക്കിന് ലഭിച്ച തിമിംഗല ഛർദ്ദി ഇടനിലക്കാരായ യുവാക്കൾ വഴി ബേപ്പൂരിലുള്ള മറ്റൊരു യുവാവിന് കൈമാറാൻ കൊടുത്തു വിട്ടിരുന്നു. എന്നാൽ തിമിംഗല ഛർദ്ദി ലഭിച്ചതോടെ യുവാവ് ഇടനിലക്കാരായ യുവാക്കളെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. ഇക്കാര്യം ഇടനിലക്കാരായ യുവാക്കൾ അഷ്ഫാക്കിനെ വിളിച്ച് അറിയിച്ചു. എന്നാൽ യുവാവുമായി ചേർന്ന് ഇടനിലക്കാർ തിമിംഗല ഛർദ്ദി തട്ടിയെടുത്താതാണെന്ന് ആരോപിച്ച് അഷ്ഫാക്കും സംഘവും യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.