ഗുവാഹത്തി: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ആഘോഷമാക്കാൻ ചരിത്ര പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം. പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ആയിക്കണക്കിന് മൺചെരാതുകളാകും ക്ഷേത്രത്തിൽ തെളിയിക്കുക. ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ കബീന്ദ്ര പ്രസാദ് ശർമ്മയ്‌ക്കും പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ചു.
രാമക്ഷേത്ര നിർമാണ സമയത്ത് കാമാഖ്യ ക്ഷേത്രത്തിലെ തീർത്ഥജലവും മണ്ണും അയോദ്ധ്യയിലേക്ക് അയച്ചിരുന്നു. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പൗരന്മാരുടെ വീടുകളിലും പ്രാണപ്രതിഷ്ഠാ ദിനത്തിൽ ദീപങ്ങൾ തെളിക്കാൻ ശർമ്മ അഭ്യർത്ഥിച്ചു.
രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ച ബാലകരാമന്റെ വിഗ്രഹത്തിന്റെ ചിത്രം പുറത്തുവന്നു. 200 കിലോയോളം ഭാരമുള്ള കൃഷ്ണശിലയിലാണ് 51 ഇഞ്ച് ഉയരമുള്ള രാമന്റെ വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്. മൈസൂർ സ്വദേശിയായ ശിൽപി അരുൺ യോഗിരാജാണ് അഞ്ച് വയസുകാരനായ ശ്രീരാമനെ കൊത്തിയെടുത്തത്.