ചെന്നൈ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗമായ ഖുശ്ബു സുന്ദർ. രാമക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന സന്തോഷത്തിലാണ് എല്ലാവരും. ചെന്നൈയിലെ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുശ്ബു.
നമ്മുടെ രാജ്യത്തെ നിരവധി മുസ്ലീം സഹോദരങ്ങൾ ഭജനകൾ പാടാറുണ്ട്. കൊച്ചുകുട്ടികൾ ശ്രീരാമ ചിത്രങ്ങൾ വരക്കുകയും ഭജനകൾ ആലപിക്കാറുമുണ്ട്. രാജ്യത്തെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിൽക്കുന്നു എന്നതിന്റെ തെളിവുകളാണ് ഇക്കാര്യങ്ങളെല്ലാം. പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതും ഈ ഏകത്വത്തെ കുറിച്ചാണ്. ആരാധനാലയങ്ങളിൽ ശുചീകരണ യജ്ഞത്തിലൂടെ സ്വച്ഛത ആഭിയാൻ ക്യാമ്പയിന് ഒരു പുതിയ തുടക്കമിടുകയായിരുന്നു എന്നും ഖുശ്ബു പറഞ്ഞു.