കൗമാര ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ഇന്നിംഗ്‌സിന് പതിഞ്ഞ തുടക്കം. അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിശ്ചിത ഓവറിൽ എഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് ഇന്ത്യക്ക് നേടാനായത്. അർദ്ധ സെഞ്ച്വറി നേടിയ നായകൻ ഉദയ് ശരണിന്റെയും(64) ഓപ്പണർ ആദർശ് സിംഗിന്റെയും(76) ഇന്നിംഗ്‌സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
പ്രിയാൻഷു മൊലിയ(23), ആരവല്ലി അവനിഷ്(23), സച്ചിൻ ദാസ്(26*) എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന താരങ്ങൾ. അർഷിൻ കുൽക്കർണി(7), മുഷീർ ഖാൻ(3), മുരുഗൻ അഭിഷേക്(4), രാജ് ലിംബാനി(2) എന്നിവർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. ബംഗ്ലാദേശിനായി മറൂഫ് മിദ്ര 5 വിക്കറ്റുകൾ വീഴ്‌ത്തി. മുഹമ്മദ് റിസ്വാൻ, മഹ്ഫുസുർ റഹ്‌മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 1.2 ഓവർ പിന്നിടുമ്പോൾ 12 റൺസെന്ന നിലയിലാണ്. ആഷിക്വർ റഹ്‌മാൻ(4), ജിഷാൻ ആലം(1) എന്നിവരാണ് ക്രീസിൽ.