ഡൽഹി: ജ്യോതിഷ് പീഠത്തിലെ സന്യാസി വര്യന്മാർ പ്രധാനമന്ത്രിക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദങ്ങൾ സൃഷ്ടിക്കാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ചില മാദ്ധ്യമങ്ങളും ഉയർത്തി പിടിച്ച പേരാണ് ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതിയുടേത്. എന്നാൽ പ്രാണപ്രതിഷ്ഠയ്‌ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് അദ്ദേഹം.
“നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ഹിന്ദുക്കളുടെ ആത്മാഭിമാനം ഉണർന്നു എന്നതാണ് സത്യം. ഇത് ചെറിയ ഒരു കാര്യമല്ല. ഞങ്ങൾ പലതവണ പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഞങ്ങൾ മോദി വിരുദ്ധരല്ല, മോദിയുടെ ആരാധകരാണ്. സ്വതന്ത്ര ഇന്ത്യയിൽ ഇത്ര ധീരനായ മറ്റേത് പ്രധാനമന്ത്രിയുണ്ട്. ഹിന്ദുക്കൾക്ക് വേണ്ടി അദ്ദേഹം നിലകൊള്ളുന്നു, ഞങ്ങൾ അദ്ദേഹത്തെ ആരാധിക്കുകയാണ്”.
#WATCH | Shankaracharya Avimukteshwaranand Saraswati says, “The truth is, with Narendra Modi becoming the Prime Minister, Hindus’ self-respect has awoken. This is not a small thing. We have said it several times publically, we are not anti-Modi but Modi’s admirers. We admire him… pic.twitter.com/pVWXxNhigQ
— ANI (@ANI) January 21, 2024
“>
“ഞങ്ങൾ ആരെയും വിമർശിക്കുന്നില്ല. ഹിന്ദു വികാരങ്ങളെ പിന്തുണയ്‌ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. ഹിന്ദുക്കൾ എന്ന നിലയിൽ ഞങ്ങൾ പ്രധാനമന്ത്രിക്ക് എതിരാണെന്ന് വരുത്തി തീർക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് ഒരു അജണ്ട മാത്രമേയുള്ളൂ, ഞങ്ങളെ മോദി വിരുദ്ധരാക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോളടക്കം പ്രധാനമന്ത്രിയുടെ ധീരമായ നിലപാടിനെ ഞങ്ങൾ പ്രശംസിച്ചിട്ടുണ്ട്”- അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.