കോഴിക്കോട്: പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് അധികാരികളുടെ മുന്നിൽ കയറി ഇറങ്ങിയിട്ടും പിതാവിന് അവഗണനമാത്രമായിരുന്നു ലഭിച്ചിരുന്നതെന്ന് ജീവനൊടുക്കിയ ജോസഫിന്റെ മക്കൾ. പെൻഷൻ ലഭിക്കാത്ത എല്ലാവർക്കും വേണ്ടിയായിരുന്നു പിതാവ് പോരാടിയിരുന്നത്. പട്ടയം ഉൾപ്പെടെയുള്ള വിഷയത്തിൽ നാട്ടുകാർക്ക് വേണ്ടിയും അച്ഛൻ പോരാടിയിട്ടുണ്ടെന്നും ജോസഫിന്റെ മക്കൾ പറഞ്ഞു.
പെൻഷൻ കിട്ടാത്തതിനെ തുടർന്ന് നിരവധി തവണ അധികാരികളുടെ മുമ്പിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. പട്ടയം ഉൾപ്പെടെയുള്ള വിഷയത്തിൽ നാട്ടുകാർക്ക് വേണ്ടിയും അച്ഛൻ പോരാടിയിട്ടുണ്ട്. പെൻഷൻ തുക ലഭിച്ചിട്ട് അഞ്ച് മാസക്കാലമായി. സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷനാണ് ആകെയുണ്ടായിരുന്ന വരുമാനം. മരുന്ന് വാങ്ങാൻ പോലുമുള്ള പണം ഉണ്ടായിരുന്നില്ലെന്നും മക്കൾ പറയുന്നു.
പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയ ദിവ്യാംഗനായ വയോധികനായ ജോസഫ് ഇന്ന് വൈകുന്നേരമാണ് ജീവനൊടുക്കിയത്. പെൻഷൻ ആവശ്യപ്പെട്ട് നവംബർ 9നാണ് അധികൃതർക്ക് ജോസഫ് പരാതി നൽകിയത്. മന്ത്രി കളക്ടർ പെരുവണ്ണാമൂഴി പോലീസ് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. 15 ദിവസത്തിനകം പെൻഷൻ കിട്ടിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ കെട്ടിത്തൂങ്ങുമെന്നും കടം വാങ്ങാൻ ഇനി ആരുമില്ലെന്നുമായിരുന്നു കത്തിൽ. ഇതിനെ തുടർന്നാണ് ജോസഫ് തൂങ്ങിമരിച്ചത്.