ന്യൂഡൽഹി: വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായ അഫ്ഗാന് ഇന്ത്യയുടെ സഹായ ഹസ്തം. 40,000 ലിറ്റർ മാലത്തിയോൺ കീടനാശി ഇറാനിലെ ചബഹാർ തുറമുഖം വഴി ഇന്ത്യ അയച്ചു നൽകി. വെട്ടുകിളികൾ കൃഷിയിടങ്ങൾ വ്യാപകമായി ആക്രമിച്ചതൊടെ അഫ്ഗാനിൽ ഭക്ഷ്യസുരക്ഷ ഭീഷണി നേരിടുകയാണ്. മാനുഷിക പരിഗണ നൽകിയാണ് ഇന്ത്യ വിഷയത്തിൽ ഇടപെട്ടത്.
ഇന്ത്യ നൽകിയ സഹായത്തിന് നന്ദി അറിയിച്ച് കൊണ്ട് താലിബാന്റെ നിയന്ത്രണത്തിലുള്ള കാർഷിക മന്ത്രാലയം രംഗത്ത് വന്നു. കാബൂളിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുന്നില്ലെങ്കിലും അഫ്ഗാൻ ജനയ്‌ക്കുള്ള മാനുഷിക പിന്തുണ ഇന്ത്യയെന്നും ഉറപ്പാക്കുന്നുണ്ട്.
ഭക്ഷ്യക്ഷാമം രൂക്ഷമായ വേളയിൽ ഗോതമ്പ് ഉൾപ്പടെയുള്ള അവശ്യവസ്തുക്കളും കേന്ദ്രസർക്കാർ അയച്ചു നൽകിയിട്ടുണ്ട്.
വെട്ടുക്കിളി നിയന്ത്രണത്തിനായി ആഗോള തലത്തിൽ ഉപയോഗിക്കുന്ന കീടനാശിനിയാണ് മാലത്തിയോൺ. അയൽരാജ്യങ്ങളിലേക്ക് വെട്ടുക്കിളികൾ പടരുന്നത് തടയാനും ഇത് ഫലപ്രദമാണ്.