അന്ന് വിധി പറഞ്ഞ കോടതിയ്ക്കും , തർക്ക മന്ദിരത്തിനും മുകളിൽ : ഇന്ന് രാം ലല്ലയെ കാണാൻ രാമക്ഷേത്രത്തിലുമെത്തി വാനരപ്പട
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് വിധി പറഞ്ഞ കോടതിയ്‌ക്കും , തർക്ക മന്ദിരത്തിനും മുകളിൽ : ഇന്ന് രാം ലല്ലയെ കാണാൻ രാമക്ഷേത്രത്തിലുമെത്തി വാനരപ്പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 01:44 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി വാനരപ്പട . രാം ലല്ലയെ ദർശിക്കാൻ ലക്ഷക്കണക്കിന് ആളുകൾ കാത്തു നിൽക്കവേയാണ് കൂട്ടത്തിലുള്ള ഒരു വാനരൻ ക്ഷേത്രത്തിൽ പ്രവേശിച്ചത് . ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട് . അതേസമയം “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഹനുമാൻ തന്നെ രാംലല്ലയെ കാണാൻ വന്നതുപോലെയാണ്.” എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.

“ഒരു വാനരൻ തെക്കേ ഗേറ്റിൽ നിന്ന് മണ്ഡപം വഴി ശ്രീകോവിലിൽ പ്രവേശിച്ച് ഉത്സവ വിഗ്രഹത്തിന് സമീപം എത്തി. പുറത്ത് നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അതിനെ കണ്ടു. ഉത്സവ വിഗ്രഹം നിലത്ത് വീഴ്‌ത്തിയേക്കുമെന്ന് ഭയന്ന് അവർ കുരങ്ങിന്റെ അടുത്തേക്ക് ഓടി. എന്നാൽ പോലീസുകാർ അടുത്തേക്ക് ഓടിയെത്തിയപ്പോഴേയ്‌ക്കും കുരങ്ങൻ ശാന്തനായി വടക്കേ ഗേറ്റിലേക്ക് ഓടി. ഗേറ്റ് അടച്ചതിനാൽ കിഴക്കോട്ട് നീങ്ങി സന്ദർശകരെ കടന്ന് കിഴക്കേ കവാടത്തിലൂടെ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പുറത്തിറങ്ങി.“ – എന്നാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് കുറിച്ചത്.

അയോദ്ധ്യയിൽ ഇത്തരത്തിൽ വാനരന്മാരുടെ സാന്നിധ്യം ഉണ്ടാകുന്നത് ഇതാദ്യമല്ല. രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന്റെ കാലത്ത്, പല പ്രധാന വഴിത്തിരിവുകളിലും സമാനമായ സാന്നിധ്യം കണ്ടിരുന്നു.1986 ഫെബ്രുവരി ഒന്നിന് ഫൈസാബാദ് ജില്ലാ കോടതി തർക്കഭൂമിയുടെ പൂട്ട് തുറക്കാൻ ഉത്തരവിട്ടിരുന്നു. അന്ന് ഫൈസാബാദിലെ ജില്ലാ കോടതിയുടെ മേൽക്കൂരയിലും വാനരൻ എത്തിയിരുന്നതായി തന്റെ ആത്മകഥയിൽ ജഡ്ജി കൃഷ്ണമോഹൻ പാണ്ഡെ കുറിച്ചു.

‘ ഞാൻ പൂട്ട് തുറക്കാനുള്ള ഉത്തരവെഴുതിയ ദിവസം, ഒരു കുരങ്ങ് ദിവസം മുഴുവൻ എന്റെ കോടതിയുടെ മേൽക്കൂരയിൽ കൊടിമരം പിടിച്ച് ഇരുന്നു. വിധി കേൾക്കാൻ കോടതിയിലെത്തിയവർ കുരങ്ങന് പഴവും കടലയും നൽകിയെങ്കിലും കുരങ്ങൻ ഒന്നും കഴിച്ചില്ല. നിശബ്ദമായി ഇരുന്നു. തീരുമാനത്തിന് ശേഷം, DM യും SSP യും എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ പോയപ്പോൾ, എന്റെ വീടിന്റെ വരാന്തയിലും ഒരു കുരങ്ങൻ ഇരിക്കുന്നത് ഞാൻ കണ്ടു. ഞാന് അത്ഭുതപ്പെട്ടു. ഞാൻ അവനെ സല്യൂട്ട് ചെയ്തു. അത് ഏതോ ദൈവിക ശക്തിയായിരുന്നു.”- എന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.

1990 ൽ തർക്ക മന്ദിരത്തിൽ ഉയർത്തിയ കാവിക്കൊടിയുടെ കാവൽക്കാരനായും വാനരനെ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.

Tags: Ayodhya 2024
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies