എറണാകുളം:ലഹരി ഇടപാട് കേസിൽ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഫെമ കേസിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിനായി ബിനീഷിന് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് വീണ്ടും നോട്ടീസ് നൽകിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.
ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യൽ. 2020ൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ഒരു വർഷത്തെ തടവിനുശേഷം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഈ കേസിൽ ആദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.