പാക് താരം ഷൊയ്ബ് മാലിക്കിനെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കി. വാതുവയ്പ്പിനെ തുടർന്നാണ് താരത്തിന്റെ 2024-ലെ കരാർ റദ്ദാക്കിയത്.ഖുല്‍ന റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഒത്തുകളി നടന്നുവെന്ന സംശയത്തെ തുടർന്നാണ് ഫോര്‍ച്യൂണ്‍ ബാരിഷാല്‍ താരമായ മാലിക്കിന്റെ കരാർ റദ്ദാക്കിയത്. ബാരിഷലിന്റെ ടീം ഉടമ മിസാനുര്‍ റഹ്‌മാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഖുല്‍ന ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് നോ ബോളുകള്‍ എറിഞ്ഞത് വലിയ വിവാദമായിരുന്നു. താരത്തിനെതിരെ ഒത്തുകളി ആരോപണവും ഉയർന്നു. ഇതോടെ മാലിക് നിരീക്ഷണത്തിലായി. താരത്തിനെതിരെ അന്വേഷണം ഉണ്ടാവുമെന്നും ഉറപ്പായി.
ഫോർച്യൂൺ ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിലാണ് താരം മൂന്ന് നോബോളുകൾ എറിഞ്ഞത്. ആ ഓവറിൽ 18 റൺസാണ് താരം വഴങ്ങിയത്. ഇതും സംശയത്തിനിടയാക്കിയിരുന്നു. ദേശീയ ടീമിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന മാലിക്കിന് ഇത് വലിയ തിരിച്ചടിയാണ്. അടുത്തിടെയാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച് താരം മൂന്നാമതും വിവാഹിതനായത്.
3 no-balls and 18 runs in one over. Not the best outing this week for Shoaib Malik.
.
.#BPL2024 #BPLonFanCode #ShoaibMalik pic.twitter.com/PNmHeOqgJq— FanCode (@FanCode) January 23, 2024
“>